Wednesday, 4 January 2012

ചോര്‍ച്ചകളെല്ലാം അടച്ചു; ജലവിതരണം പുനഃസ്ഥാപിച്ചു

തെങ്ങിലക്കടവ്: ഒരാഴ്ചയോളമായി തെങ്ങിലക്കടവ് പാലത്തിന് സമീപത്ത് ജലവിതരണ പൈപ്പിനുണ്ടായ ചോര്‍ച്ചയടക്കല്‍ പ്രവൃത്തി പൂര്‍ത്തിയായി. നിര്‍ത്തിവെച്ചിരുന്ന കൂളിമാടിലെ പതിനെട്ട് ദശലക്ഷം ലിറ്റര്‍ ജലവിതരണശേഷിയുള്ള പമ്പിങ് സ്റ്റേഷന്റെ പ്രവര്‍ത്തനവും പുനരാരംഭിച്ചു.
നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചയോടെ പതിവുരീതിയില്‍ വെള്ളം കിട്ടിത്തുടങ്ങുമെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ഒന്നരമാസം മുമ്പ് തുടങ്ങിയ പൈപ്പിന്റെ ചോര്‍ച്ചയടയ്ക്കല്‍ പ്രവൃത്തിയാണ് അതോറിറ്റി എന്‍ജിനീയര്‍മാരെ വെള്ളം കുടിപ്പിച്ചത്. കൊച്ചിയില്‍നിന്ന് വിദഗ്ധരെ വരുത്തി ഇലക്‌ട്രോ ഫ്യൂഷന്‍ ജോയന്റ് വഴി വിള്ളല്‍ഭാഗം കൂട്ടിയോജിപ്പിച്ചു. മറ്റേ അറ്റം ഘടിപ്പിക്കേണ്ടത് കാസ്റ്റ് അയേണ്‍ പൈപ്പുമായിട്ടായിരുന്നു. ഇതിന് പ്രാദേശിക ഫിറ്റര്‍മാര്‍ ആദ്യദിവസം നടത്തിയ ശ്രമം വിജയിച്ചില്ല. പിന്നീട് ഇവര്‍തന്നെ ഡ്രം കോളര്‍ വെച്ചുപിടിപ്പിച്ച് വിള്ളല്‍ അടച്ചു.